ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിന് ജാമ്യം. വിചാരണ നീളുമെന്നും ദീർഘകാലമായി ജയിലിൽ കിടക്കുന്ന സത്യേന്ദർ ജയിൻ ഇളവിന് അർഹനാണെന്നും ചൂണ്ടിക്കാട്ടി ഡൽഹി റൗസ് അവന്യൂ കോടതിയാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.
ഇതോടെ വിവിധ കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാക്കളെല്ലാം ജയിൽ മോചിതരായി.
കടലാസ് കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് 2022 മേയിലാണ് ജയിനെ അറസ്റ്റ് ചെയ്തത്. 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി നടപടി.