തിരുവനന്തപുരം: പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. മനോജ് ഏബ്രഹാമിന് പകരമാണ് നിയമനം. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ നീക്കിയതിനെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മനോജ് ഏബ്രഹാമിനെ നിയമിച്ചിരുന്നു.
എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയൻ. ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന് വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. എന്നാൽ എം.ആര്. അജിത് കുമാറിന്റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു.
നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ് പി.വിജയന്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐ.ജി എ.അക്ബറിനെ നിയമിച്ചു. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയന്. തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു.