കൊൽക്കത്ത: ഐ.എസ്.എല്ലിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്-എഫ്.സി ഗോവ മത്സരം സമനിലയിൽ (1-1). മത്സരത്തിലുടനീളം മുന്നിട്ടുനിന്ന മുഹമ്മദൻസിനെ ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+4) നേടിയ ഗോളിലൂടെയാണ് ഗോവ തളച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 66ാം മിനിറ്റിൽ അലക്സിസ് ഗോമസ് പെനാൽറ്റിയിലൂടെ മുഹമ്മദൻസിനെ മുന്നിലെത്തിച്ചു. അവസാന മിനിറ്റുകൾ വരെ മുന്നിട്ടുനിന്ന മുഹമ്മദൻസിന് അധികസമയത്ത് അപ്രതീക്ഷിത തിരിച്ചടി. അൽബേനിയൻ മുന്നേറ്റ താരം അർമാൻഡോ സാദിക്കുവിന്റെ ഗോളിലൂടെ ഗോവ സമനില പിടിക്കുകയായിരുന്നു.
ഇന്ന് വൈകീട്ട് നടന്ന ആദ്യ മത്സരത്തിൽ ജാംഷഡ്പൂർ 3-2ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. മുംബൈക്കായി സാവി ഹെർണാണ്ടസ് രണ്ട് ഗോൾ നേടി. ജോർദാൻ മുറേ ഒരു ഗോളും നേടി. നികോസ് കരെലിസ്, യോൽ വാൻ നീഫ് എന്നിവരാണ് മുംബൈക്കായി സ്കോർ ചെയ്തത്. ജയത്തോടെ ജാംഷെഡ്പൂർ പോയന്റ് പട്ടികയിൽ രണ്ടാമതെത്തി.