ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന് സെഞ്ച്വറി. ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പന്തിന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. രണ്ടാം ഇന്നിങ്സിൽ 128 പന്തിൽ നിന്നും 109 റൺസ് നേടിയാണ് പന്ത് പുറത്തായത്. 13 ഫോറും നാല് കൂറ്റൻ സിക്സറും പന്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
തുടക്കം ശുഭ്മൻ ഗില്ലുമായി നങ്കൂരമിട്ട് കളിച്ച പന്ത് രണ്ടാം ദിനം ഡ്രിങ്ക്സിന് ശേഷം കത്തികയറുകയായിരുന്നു. പിന്നീട് കണ്ടത് രണ്ട് വർഷങ്ങൾക്ക് എവിടെ നിർത്തിയൊ അവിടെ തന്നെ പന്ത് തുടങ്ങുന്നതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിന്റെ ആറാമത്തെ സെഞ്ച്വറിയാണിത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ധോണിയോടൊപ്പമെത്താൻ പന്തിന് സാധിച്ചു. ആറ് സെഞ്ച്വറിയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തമാക്കിയിട്ടുള്ളത്.
രണ്ട് വർഷങ്ങൾ മുമ്പ് ആക്സിഡന്റ് പറ്റി ക്രിക്കറ്റ് ഫീൽഡിൽ നിന്നും വിട്ടുനിന്ന പന്ത് ഇതേ ശൈലിയിലായിരുന്നു മുമ്പും ബാറ്റ് വീശിയിരുന്നത്. താരത്തിന്റെ തിരിച്ചുവരവിൽ പഴയ ആ പന്തിനെ തന്നെയാണ് കാണുവാൻ സാധിക്കുന്നുണ്ട്. അതേസമയം ശുഭ്മൻ ഗില്ലും ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. മൂന്നാമനായെത്തിയ ഗിൽ പന്തുമായി മികച്ച കൂട്ടുക്കെട്ട് സൃഷ്ടിച്ചിരുന്നു. ടോപ് ഓർഡർ തകർന്നതിന് ശേഷം ഇന്ത്യയെ മികച്ച ലീഡിലെത്തിക്കാൻ ഈ കൂട്ടുക്കെട്ടിന് സാധിച്ചു.
ടോപ് ഓർഡർ തകർന്നതിന് ശേഷം ഇന്ത്യയെ മികച്ച ലീഡിലെത്തിക്കാൻ ഈ കൂട്ടുക്കെട്ടിന് സാധിച്ചു.
161ാം പന്തിലാണ് ഗിൽ സെഞ്ച്വറി തികച്ചത് താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. 176 പന്തി നേരിട്ട് 109 റൺസാണ് ഗിൽ നേടിയത്. പത്ത് ഫോറും നാല് സിക്സറുമടങ്ങിയതായിരുന്നു ഗില്ലിന്റെ ക്ലാസ് ഇന്നിങ്സ്. ടീം സ്കോർ 376 റൺസിൽ നിൽക്കെ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. 514 റൺസിന്റെ ലീഡാണ് ഇന്ത്യൻ ടീമിനുണ്ടായിരുന്നത്. കെ.എൽ രാഹുൽ പുറത്താകാതെ 22 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 515 റൺസാണ് ബംഗ്ലാദേശിന് വിജയിക്കാൻ ആവശ്യം.