തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു.
600 പേജുള്ള റിപ്പോർട്ട് സീലുവെച്ച കവറിൽ മെസഞ്ചർ വഴിയാണ് ഇന്നലെ ഡി.ജി.പിക്ക് കൈമാറിയത്. ഡി.ജി.പി ഓഫിസിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇന്ന് റിപ്പോർട്ട് പരിശോധിക്കുമെന്നാണ് വിവരം.
ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു എ.ഡി.ജി.പിക്ക് ആദ്യം നൽകിയിരുന്ന നിർദേശം. പിന്നീട് ഇതുസംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.
എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവന്നതിന് പിന്നാലെയാണ് ഈ അന്വേഷണ റിപ്പോർട്ടും ചർച്ചയിലെത്തിയത്.