ദോഹ: വ്യാഴാഴ്ച വൈകുന്നേരം അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നു. രണ്ടു ദിവസം മുമ്പേ 75 ശതമാനം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ക്യു.എഫ്.എ അറിയിച്ചു.
45,000ത്തോളം പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തിലേക്ക് കാണികൾ ഒഴുകുമെന്ന് ഇതോടെ ഉറപ്പായി. 10,30 റിയാല്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ആരാധകര്‍ നേരത്തേ തന്നെ ടിക്കറ്റുകള്‍ ഉറപ്പാക്കണമെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
ഏഷ്യന്‍ വന്‍കരയുടെ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്തിയ ആവേശത്തിലാണ് ഖത്തര്‍ ടീം ഒരുങ്ങുന്നത്. സ്വന്തം നാട്ടില്‍ ആരാധകരുടെ വലിയ പിന്തുണയിലാണ് കളിക്കാനിറങ്ങുന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് മത്സരം.