ഗാസിയാബാദ്: കാവടി തീർഥാടകന്റെ പാത്രം കാർ തട്ടി തകർന്നുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അക്രമാസക്തരായ തീർഥാടകർ പൊലീസ് ജീപ്പ് തകർത്ത് മറിച്ചിട്ടു. സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.
ശനിയാഴ്ച ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ മുറാദ്നഗറിലെ റാവലി റോഡിന് സമീപമാണ് സംഭവം. വിജിലൻസ് വാഹനം തീർഥാടകനെ ഇടിച്ചുവെന്നും കൈയിലുണ്ടായിരുന്ന കൻവാർ പാത്രം തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കാവടി യാത്രികർ ആക്രമണം തുടങ്ങിയത്. പ്രകോപിതരായ തീർഥാടകർ ഡ്രൈവറെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും മരക്കഷ്ണം ഉപയോഗിച്ച് കാർ അടിച്ചുതകർക്കുകയുമായിരുന്നു.
गाजियाबाद पुलिस के अनुसार-
”ये प्राइवेट गाड़ी पॉवर कॉरपोरेशन के विजिलेंस विभाग में कार्यरत थी। एक कांवड़िए को इसकी साइड लगी, लेकिन कांवड़ खंडित नहीं हुई। इससे कांवड़िए आक्रोशित हुए और तोड़फोड़ करके उसको पलट दिया। गाड़ी ड्राइवर पुलिस कस्टडी में है” https://t.co/VS7nAYMObE pic.twitter.com/vzE01aNgl9— Sachin Gupta (@SachinGuptaUP) July 29, 2024
റോഡ് തടഞ്ഞ് ബഹളമുണ്ടാക്കിയതോടെ കടുത്ത ഗതാഗതക്കുരുക്കിനും കാരണമായി. ഡ്രൈവറെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തെ തുടർന്ന് ഗാസിയാബാദ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മുറാദ്നഗർ ടൗണിലെ ഗംഗാ കനാൽ പാലത്തിൽ രണ്ട് കമ്പനി സായുധ സേനയെ വിന്യസിച്ചതായി ഗാസിയാബാദ് പൊലീസ് കമീഷഷണർ അജയ് കുമാർ മിശ്ര പറഞ്ഞു.
Kanwariyas overturned a police vehicle after vandalising in Ghaziabad, UP.pic.twitter.com/dTwbUQnPJn
— Mohammed Zubair (@zoo_bear) July 29, 2024