ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യു.എസ്.എക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ട് മത്സരങ്ങളിലും പരാജയമായ ശിവം ദുബെക്ക് പകരം സഞ്ജു സാംസണോ യശസ്വി ജയ്സ്വാളോ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് സൂപ്പർ എട്ടിൽ ഇടംപിടിക്കാനാകും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് അതിശയിപ്പിച്ച യു.എസ്.എ ഇന്നും ജയിച്ചാൽ പാകിസ്താൻ സൂപ്പർ എട്ട് കാണാതെ പുറത്താകും. യു.എസ് നിരയിൽ പരിക്കേറ്റ ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ പുറത്തായി. പകരം ആരോൺ ജോൺസാണ് ടീമിനെ നയിക്കുന്നത്.
ഇന്ത്യ െപ്ലയിങ് ഇലവൻ: രോഹിത് ശർമ, വിരാട് കോഹ്ലി, ഋഷബ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.