പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട് മത്സരിക്കാൻ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് ഇന്ത്യക്കും താരത്തിനും തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയിൽ താരം അനുവദിച്ചിരിക്കുന്ന ഭാരത്തിനേക്കാൾ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെ ഈ ഇനത്തിൽ വെള്ളി മെഡലും അയോഗ്യമായി. ഫൈനൽ മത്സരത്തിൽ വിനേഷിന്റെ എതിരാളിയായിരുന്ന സാറാ ഹിൽഡെബ്രാൻഡിന് സ്വർണം നൽകുകയും വെള്ളി അസാദുവാക്കുകയും ചെയ്യും. വെങ്കലം നേടാനുള്ള മത്സരം നടക്കും. ഇന്ത്യക്ക് വേണ്ടി മെഡൽ നേടുമെന്ന് എല്ലാവരും പ്രതീക്ഷതും ഫൈനലിൽ പ്രവേശിച്ചതിനാൽ മെഡൽ ഉറപ്പിച്ച താരവുമായിരുന്നു വിനേഷ് ഫോഗട്ട്. എന്നാൽ ഏവരുടെയും പ്രതീക്ഷ അവസാനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജപ്പാന്റെ യുയു സുസാകിയെ വീഴ്ത്തിയാണ് വിനേഷ് ക്വാർട്ടറിലേക്ക് കടന്നത്. പിന്നീട് ക്വാർട്ടറിൽ ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ നേട്ടക്കാരി ഒക്സാന ലിവാച്ചിനെയും സെമി ഫൈനലിൽ ക്യൂബയുടെ യെസ്നീലിസ് ഗുസ്മാനെയും തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.