മനാമ: തൊഴിൽ മന്ത്രാലയം, ലേബർ ഫണ്ട് (തംകീൻ), ലേബർ മാർക്കറ്റ് റെഗുലേറ്ററിഅതോറിറ്റി (എൽ.എം.ആർ. എ), ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ്ഇൻഡസ്ട്രി (ബി.സി.സി.ഐ) എന്നിവയടങ്ങുന്ന സംയുക്ത ടീമാണ് കരട് നിയമംതയാറാക്കിയത്. തൊഴിൽ നൈപുണ്യ വിലയിരുത്തലിൽ പരാജയപ്പെടുന്ന വിദേശതൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കുകയും ചെയ്യും. ലൈസൻസും സ്കിൽ അസസ്മെന്റ് ടെസ്റ്റിലെ പാസിങ്ങ് സ്കോറുമില്ലാതെതൊഴിൽ ചെയ്യാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് പുതിയ നിയമത്തിലൂടെ ലഷ്യമിടുന്നത് എന്നും തൊഴിൽ വകുപ്പ്മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലിഹുമൈദാൻ വ്യക്തമാക്കി. സ്വദേശികൾക്ക് തൊഴിലവസരങ്ങൾസൃഷ്ടിക്കുന്നതിനും,ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനില വാരംമെച്ചപ്പെടുത്തുന്നതിനും തൊഴിലാളിയുടെ വൈദഗ്ധ്യം പരിശോധിക്കൽ ആവശ്യമാണെന്നും മന്ത്രി പാർലമെന്റിൽ എംപി അഹമ്മദ് അൽ സലൂമിൻ്റെ ചോദ്യത്തിന് മറുപടിയായാണ് വ്യക്കമാക്കിയത്.
തൊഴിൽ വൈദഗ്ധ്യ പരിശോധനകൾക്കായി സ്വകാര്യ കേന്ദ്ര ങ്ങൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്ക് ലൈസൻസുകൾ നൽകും. നിലവിൽ മന്ത്രാലയംനിരവധി സ്വകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി, പലരും ഈ സംരംഭത്തിൽപങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവിൽ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 25 ട്രേഡുകൾ ചുവടെ:
കാർ മെക്കാനിക്സ്, മരപ്പണിക്കാർ, പെയിന്റർമാർ, സ്റ്റീൽ വർക്കർമാർ, അലുമിനിയം ഡോർമാനുഫാക്ചേഴ്സ്, പൈപ്പ് ആൻ ഡ് പ്ലംബിങ് ഇൻസ്റ്റാളേഴ്സ്,ടൈൽ ഇൻസ്റ്റാളർ, ഹെവി മെഷിനറി മെക്കാനിക്സ്, ഹെവി എക്യുപ്മെന്റ് മെയിന്റനൻസ്മെക്കാനിക്സ്, സ്റ്റീൽ പാർട്സ് കാസ്റ്ററുകൾ, റോക്ക് ഡില്ലേഴ്സ്, ഗ്രൈൻഡേഴ്സ്, അസ്ഫാൽറ്റ് പേവേഴ്സ്, സഫോൾഡേഴ്സ്, ഫാക്ടറി എക്വിപ് മെന്റ് ഓപറേറ്റർമാർ, ഇൻഡസ്ട്രിയൽ എക്വിപ്മെന്റ് ഓപറേറ്റർമാർ, പ്രിസിഷൻ ഇൻസ്ട്രുമെ ന്റ് ആൻഡ്കൺട്രോൾ ഓപറേറ്റർമാർ, റോഡ് ആൻഡ് കൺസ്ട്ര ക്ഷൻ എക്വിപ്മെന്റ്ഓപറേറ്റർമാർ, കൺസ്ട്രക്ഷൻ ഡി–വാട്ടറിങ് സ്പെഷലിസ്റ്റുകൾ
അതേസമയം ഇലക്ട്രീഷ്യൻ, പ്ലം ബർ, എയർ കണ്ടീഷനിങ് റിപ്പയർ ടെക്നീഷ്യൻ എന്നിവക്ക് നിലവിൽ സർക്കാർ സ്ഥാപനങ്ങൾ ലൈസൻ സ് നൽകുന്നുണ്ട്. അതിനാൽ നിലവിൽ ഈ മൂന്ന് തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പുതിയ നിയമം ബാധകമാകില്ല. അതോടൊപ്പം വെൽഡർമാർ, ഇൻസു ലേഷൻ ഇൻസ്റ്റാളേഴ്സ്, ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർമാർ എന്നിവരുൾപ്പെടെ 25 പ്രായോഗിക പ്രഫഷനുകൾക്കുവേണ്ട മാനദണ്ഡ ങ്ങളും പ്രഫഷനൽആവശ്യകതകളും സംയുക്ത സമിതി നിശ്ചയിച്ചിട്ടുണ്ട്.
നൈപുണ്യ വിലയിരുത്തലിൽ പരാജയപ്പെടുന്ന തൊഴിലാളികളുടെ വർക്ക് പെർമിറ്റ്റദ്ദാക്കും. എന്നാൽ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃതസ്ഥാപനങ്ങൾ നടത്തുന്ന നൈപുണ്യ വിലയിരുത്തലിൽ വിജയിക്കുന്നവർക്ക്തൊഴിൽ മന്ത്രാലയം പ്രഫഷനൽ ലൈസൻസുകൾ നൽകും. എൽ.എം.ആർ.എയുടെ വർക്ക് പെർമിറ്റ് സംവിധാനവു മായി സമന്വയിപ്പിച്ചുകൊണ്ട്തൊഴിൽ പെർമിറ്റുകളുമായി പ്രഫഷനൽ ലൈസൻസുകളെ ബന്ധിപ്പിക്കും.
വാണിജ്യ–വ്യ വസായ മന്ത്രാലയത്തിൽനിന്ന് വാണിജ്യ രജിസ്ട്രേഷനുണ്ടെങ്കിൽപ്രത്യേക കേന്ദ്രങ്ങൾക്കും സ്വകാര്യ പരി ശീലന സ്ഥാപനങ്ങൾക്കും നൈപുണ്യമൂല്യനിർണയം നടത്താൻ അധികാരം നൽകും. നിലവിലുള്ള പരി ശീലനസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഈ മൂല്യനിർണയങ്ങൾ നടത്താൻഅനുമതി നൽകും.
25 തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം ഉയർത്തുക എന്ന ലക്ഷ്യവുമായി എത്തുന്ന ഈ പദ്ധതി തൊഴിൽ മന്ത്രാലയവുമായും ബന്ധപ്പെട്ട ബിസി നസ്ഉടമകളുമായും ചേർന്ന് തംകീനാണ് ആവിഷ്കരിക്കുന്നത്.