കോട്ടയം: ഉമ്മൻ ചാണ്ടിയെ വിസ്മൃതിയിലേക്ക് തള്ളിവിടാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് ബിനീഷ് കോടിയേരി. തന്റെ പിതാവും ഉമ്മൻചാണ്ടിയും ഏറെ വേട്ടയാടപ്പെട്ടവരാണെന്നും ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താൻ ജയിലിൽ കിടന്നപ്പോൾ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു അദ്ദേഹം. ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബമാണ് കോടിയേരിയുടേയും ഉമ്മൻചാണ്ടിയുടേയും. ഇരുവരുടേയും ജീവിതം മനസിലാക്കപ്പെടേണ്ടതുണ്ട്.
വ്യത്യസ്ത രാഷ്ട്രീയ ധ്രുവങ്ങളിൽ നിൽക്കുമ്പോഴും എത്രത്തോളം സൗഹാർദാന്തരീക്ഷം സൃഷ്ടിക്കാമെന്ന് ഇരുവരും കാണിച്ചു തന്നു. കോടിയേരിയും ഉമ്മൻ ചാണ്ടിയും തമ്മിൽ നല്ല സൗഹൃദമായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.