പാരിസ്: പരിക്കുമായി നൊവാക് ദ്യോകോവിച്ച് മടങ്ങിയ ഫ്രഞ്ച് ഓപണിൽ കാർലോസ് അൽകാരസും ജാനിക് സിന്നറും സെമി ഫൈനലിൽ മുഖാമുഖം.
ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ സ്പാനിഷ് താരമായ അൽകാരസ് ഒമ്പതാം സീഡായ ഗ്രീക് താരം സിറ്റ്സിപാസിനെ 6-3 7-6 (7-3) 6-4ന് വീഴ്ത്തിയപ്പോൾ ഇറ്റലിക്കാരൻ സിന്നർ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെയാണ് 6-2 6-4 7-6 (7-3)ന് കടന്നത്. ക്വാർട്ടറിൽ പരിക്കേറ്റായിരുന്നു ദ്യോകോവിച്ചിന്റെ മടക്കം.
അതേസമയം, വനിത സിംഗ്ൾസിൽ കസാഖിസ്താന്റെ എലേന റിബാകിനയെ മറിച്ചിട്ട് ഇറ്റലിയുടെ ജാസ്മിൻ പാവോലിനി അന്തിമ നാലിലേക്ക് മുന്നേറി. സ്കോർ: 6-2, 4-6, 6-4. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ആസ്ട്രേലിയയുടെ മാത്യൂ എബ്ഡൻ സഖ്യം സെമിയിലെത്തി.