ജകാർത്ത: ഏഷ്യ വൻകരയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രക്ക് തുടക്കമിട്ട് ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജകാർത്തയിൽനിന്ന് തുടക്കമിടുന്ന യാത്രയിൽ പപ്വന്യൂഗിനി, സിംഗപ്പൂർ, ഈസ്റ്റ് തിമൂർ തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
പാരിസ്ഥിതിക വിഷയങ്ങളും മതങ്ങൾ തമ്മിലുള്ള സംവാദത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടിയാണ് 12 ദിവസത്തെ സന്ദർശം നടത്തുന്നത്. 2020ൽ ആസൂത്രണം ചെയ്ത യാത്ര കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. 1989ൽ ജോൺ പോൾ രണ്ടാമന് ശേഷം ആദ്യമാണ് മാർപാപ്പ ഇന്തോനേഷ്യ സന്ദർശിക്കുന്നത്.