ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി ബ്ലോക്ക് അധ്യക്ഷൻ ഭഗവത് സിങ് ബോറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിക്ക് പിന്നാലെ ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നീക്കി.
ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവംത. വീടിനടുത്തുള്ള പ്രദേശത്ത് സഹോദരങ്ങൾക്കൊപ്പം ആടിനെ മേയ്ക്കാൻ പോയ പതിനാലുകാരിയെ മിഠായി നൽകി വശീകരിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 30നാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ പോക്സോ, ബി.എൻ.എസ് 74 വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സ്ത്രീകൾക്കെതിരായ അതിക്രമം നടത്താൻ ബി.ജെ.പി സർക്കാർ പാർട്ടി നേതാക്കൾക്ക് ലൈസൻസ് നൽകിയിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാറ ആരോപിച്ചു.