തിരുവനന്തപുരം : മുകേഷിനെ സിനിമ സമിതിയിൽനിന്ന് ഓഴിവാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല. കേസ് അന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ അനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യാമക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമയിലെ പോലെ കോൺഗ്രസിലും പവർ ഗ്രൂപ്പുണ്ട്. പവർഗ്രൂപ്പിൽ പ്രതിപക്ഷ നേതാവുമുണ്ട്.
ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന ഒഴിവായി. തെരഞ്ഞുപ്പ് ഘട്ടത്തിൽ ഇ.പി നടത്തിയ ചില പ്രസ്താവനകൾ പാർട്ടി പരിശോധിച്ചിരുന്നു. ഇ.പിയുടെ നയത്തിൽ പ്രശ്നമില്ല. പരിശോധനകളുടെ ഭാഗമായിട്ടാണ് തീരുമാനമെടുത്തത്. ഇ.പി കേന്ദ്ര കമ്മിറ്റിയിൽ ഇപ്പോഴും അംഗമാണ്. അതിനാൽ പാർട്ടി നടപടിയല്ല. പാർട്ടി എല്ലാം പരിശോധിച്ചാണ് ഇ.പിയെ എൽ.ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇന്നലെ സെക്രട്ടേറിയറ്റിൽ ഇ.പി പങ്കെടുത്തിരുന്നു.