വർക്കല: വില്പനക്കായി സൂക്ഷിച്ച 7.73 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കഞ്ചാവ് വിൽപ്പന നടത്തിവന്ന ചെറുന്നിയൂർ താന്നിമൂട് ലക്ഷം വീട്ടിൽ ഉമേഷ് (37) ആണ് അറസ്റ്റിലായത്. ഇയാൾ പതിവായി വിദ്യാർഥികൾക്കും ചില്ലറ വിൽപ്പനക്കാർക്കും ലഹരി എത്തിച്ചു നൽകുന്നതായി സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയതും കഞ്ചാവ് പിടികൂടിയതും.
വർക്കല റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, പ്രിൻസ് ടി.എസ്, ദിനു പി. ദേവ്, സീന എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.