പതിനെട്ടോളം ഹജ്ജ് ഉംറ കമ്പനികളുടെ അംഗീകാരം സസ്പെൻ്റ് ചെയ്തതായി ജോർദാനിലെ ഔഖാഫ്, ഹോളി അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ഇവയുടെ പ്രവർത്തനം പൂർണമായും നിറുത്തിവെച്ചു. ജോർദാൻ പൌരന്മാരെ സൌദിയുടെ സന്ദർശക വിസയിൽ ഹജ്ജ് ചെയ്യാൻ അവസരമൊരുക്കിയ കുറ്റത്തിനാണ് നടപടി.
ഇത്തരം കേസുകളിൽ ഉൾപ്പെട്ട കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ മന്ത്രാലയം സ്വീകരിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ഹോളി പ്ലേസസ് മന്ത്രി മുഹമ്മദ് അൽ ഖലൈലെ വ്യക്തമാക്കി.