ബഹ്റൈൻ: മനാമ സൂഖിലെ അഗ്നിബാധ ഉണ്ടാകുവാനുള്ള സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ക്യാപിറ്റൽ ഗവർണറേറ്റിലെ പബ്ലിക്പ്രോസിക്യൂഷനാണ് പ്രഖ്യാപിച്ചത്. ജൂൺ12 ന് ഇന്നലെ സംഭവം നടന്നയുടൻ തന്നെ പ്രോസിക്യൂട്ടര്‍മാര്‍ അഗ്നിബാധ മേഖലയിൽ സന്ദർശനം നടത്തി മൃതദേഹങ്ങള്പരിശോധിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിനായി പബ്ലിക് പ്രോസിക്യൂഷൻ ഫോറന്സിക്ഡോക്ടറെ നിയമിക്കുകയും ചെയ്തതായും പ്രോസിക്യൂഷന് പുറത്തിറക്കിയപ്രസ്താവനയിലൂടെ അറിയിച്ചു.
തീ പിടിത്തത്തിന്റെ കാരണം കണ്ടെത്തുവാൻ ദൃക്സാക്ഷികളുടെ വിവര ശേഖരണംനടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്ഇന്വെസ്റ്റിഗേഷന് ആന്റ് ഫോറന്‍സിക് സയന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ്സിവില് ഡിഫന്‍സ് എന്നിവയുടെ ക്രൈം സീന്‍ ടീമിനേയും പബ്ലിക് പ്രോസിക്യൂഷന്ചുമതലപ്പെടുത്തിയതിനൊപ്പം അഗ്നിബാധയുടെ വ്യക്തമായ കാരണങ്ങൾകണ്ടെത്തുവാനുള്ള അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെന്നുംമന്ത്രാലയം ഇതോടൊപ്പം അറിയിച്ചു.