ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപ അറസ്റ്റിലായതിനു പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് പവിത്ര ഗൗഡക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. നടിയുടെ വീട്ടിൽനിന്ന് അന്നപൂർണേശ്വരി നഗർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
മൈസൂരുവിലെ ഫാം ഹൗസില്‍ നിന്നാണ് 47കാരനായ ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തതത്. ഒപ്പം ഒമ്പതു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച കാമാക്ഷി പാളയത്തിലെ അപ്പാർട്ട്മെന്റിന് സമീപത്തെ അഴുക്കുചാലിലാണ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി (33) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ദർശനും പവിത്ര ഗൗഡയും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. പവിത്ര ഗൗഡക്ക് രേണുക ചില സന്ദേശങ്ങൾ അയക്കുകയും ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കീഴിൽ അനുചിതവും കമന്റുകൾ പോസ്റ്റ് ചെയ്തതായും പറയുന്നു. ഇതേതുടർന്നാണ് കൊലപാതകമെന്നും ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ദർശന്റെ അടുത്ത കൂട്ടാളിയായ വിനയിന്റെ രാജരാജേശ്വരി നഗറിലെ ഗാരേജിൽവെച്ച് രേണുകയെ അടിച്ചു കൊല്ലുകയായിരുന്നു.
കന്നഡ സിനിമാലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന നടന്മാരിൽ ഒരാളാണ് ദർശൻ. സാൻഡൽവുഡിലെ പ്രധാന നിർമ്മാതാവും വിതരണക്കാരനും കൂടിയാണ് അദ്ദേഹം.