തിരുവനന്തപുരം: തൃശൂർ സ്വർണത്താലത്തിൽ വച്ച് ബി.ജെ.പിക്ക് നൽകിയത് സി.പി.എം ആണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കേരളത്തിൽ സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ട്. തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടക്കമെന്ന് മോദി പറഞ്ഞതിൽ ബി.ജെ.പി -സി.പി.എം ഡീൽ ആണ്. ജയരാജൻ-ജാവദേക്കർ രഹസ്യ ധാരണ എന്താണെന്നും ഹസൻ ചോദിച്ചു.
വടകരയിൽ സി.പി.എം ഷാഫി പറമ്പലിനെ വർഗീയവാദിയായി ചിത്രീകരിച്ചു. വർഗീയ പ്രചാരണത്തിന് ജനം നൽകിയ തിരിച്ചടിയാണ് വടകരയിലേത്. സി.പി.എം ജനങ്ങളോട് മാപ്പ് പറയണം. വടകരയിലെ വ്യാജ വിഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.