ന്യൂഡൽഹി: മുനിസിപ്പൽ മാലിന്യം വർഷങ്ങളായി കുന്നുകൂട്ടിയിട്ടതിനും മലിനജലം സംസ്കരിക്കുന്നതിൽ പരാജയപ്പെട്ടതിനും പഞ്ചാബ് സർക്കാറിന് 1000 കോടി പിഴയിട്ട ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസയച്ചത്.
സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി ഹാജരായി.