ചെറുതുരുത്തി: സി.പി.ഐയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ബി.ജെ.പിയിൽ ചേർന്ന മുള്ളൂർക്കര അള്ളന്നൂർ വീട്ടിൽ വിജീഷിന്റെ ആറ്റൂരിലെ വീട്ടിലും മുള്ളൂർക്കരയിലെ തറവാട്ടുവീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വെള്ളിയാഴ്ച രാവിലെ ടാക്സി കാറിലാണ് ഇ.ഡി സംഘം പരിശോധനക്ക് എത്തിയത്. രാത്രി ഒമ്പതു വരെ പരിശോധന തുടർന്നു.
കാരണം വ്യക്തമല്ല. കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടന്ന സ്വർണ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. ഇയാൾ മുമ്പ് മുള്ളൂർക്കരയിൽ സ്വർണക്കട നടത്തിയിരുന്നു.
മുള്ളൂർക്കര 11ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് സി.പി.ഐ പുറത്താക്കിയതാണ്. തുടർന്ന് ബി.ജെ.പിയിൽ ചേരുകയും മണ്ഡലം വൈസ് പ്രസിഡന്റാവുകയും ചെയ്തു.