ജറൂസലം: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെ, പുതിയ പ്രകോപനവുമായി മസ്ജിദുൽ അഖ്സ സന്ദർശിച്ച് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി ഇതാമർ ബെൻ ഗവിർ. ദേശീയ സുരക്ഷ മന്ത്രിയും തീവ്ര ജൂത കുടിയേറ്റ നേതാവുമാണ് ഗവിർ. ഉടമ്പടികളില്ലാതെ ബന്ദികളുടെ മോചനത്തിനുവേണ്ടി പ്രാർഥിക്കാനാണ് മസ്ജിദുൽ അഖ്സയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ പ്രധാനപ്പെട്ട ആരാധന കേന്ദ്രമായ മസ്ജിദുൽ അഖ്സ സന്ദർശനം ഒമ്പത് മാസത്തിലേറെയായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ്.