മനാമ: രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വർക്ക് പെർമിറ്റ് വിസനൽകാമെന്നു പറഞ്ഞ് മൾട്ടി എൻട്രീ വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിച്ച് കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെയാണ് കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ നാട്ടിലെത്തിച്ചത്.
ഇത്രയും ഭീമമായ തുക നൽകി കോട്ടയം സ്വദേശികളായ 3 പേരുൾപ്പെടെ 4 പേരെയാണ് ഇങ്ങനെ ബഹ്റൈനിൽ എത്തിച്ചത്. ഇവർക്ക്വിസമാറ്റികൊടുക്കാമെന്നു പറഞ്ഞ് നാട്ടിൽനിന്നു രണ്ടര ലക്ഷം രൂപ വരെഓരോരുത്തരുടേയും പക്കൽനിന്നു വാങ്ങുകയും, വിസിറ്റ് വിസയിൽ എത്തുമ്പോൾ യാത്രാവേളയിൽ കൈവശം വക്കേണ്ടുന്ന തുകയായ 300 ദിനാറും ബഹ്റൈനിൽഎത്തിയ ഉടനെ വിസ നൽകിയ വ്യക്തി ഓരോരുത്തരിൽ നിന്നുംകൈവശപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബഹ്റൈനിൽ എത്തിയ ഇവർക്ക്വിസമാറ്റികൊടുക്കാൻ തയ്യാറാകാതെ ഈ കാലയളവിൽ ഇവരെകൊണ്ട്നിയമവിരുദ്ധമായി ജോലികൾ ചെയ്പ്പിക്കുകയും ചെയ്തു. ജോലിചെയ്തതിൻ്റെശമ്പളമോ താമസമോ ഭക്ഷണമോ നൽകാനും ഇദ്ദേഹം തയ്യാറായില്ല. പൈസചോദിക്കുമ്പോഴൊക്കെ അവരോടും നാട്ടിലും വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞതായും കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു.
പിന്നീട് പലരുടേയും കാരുണ്യത്താൽ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ്വിസാകാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായകോട്ടയം സ്വദേശിളായ 2 പേരെ സുമ്മനസ്സുകളുടെ സഹയാത്താൽ നാട്ടിലേക്ക്കഴിഞ്ഞദിവസം മടക്കി അയച്ചിരുന്നു. അടുത്ത ഒരാളെ കോട്ടയം ജില്ലാപ്രവാസികൂട്ടായ്മയുടെ സഹായത്താൽ ഇന്നലെ നാട്ടിലേക്ക് അയച്ചു. അദ്ദേഹത്തിനുള്ളടിക്കറ്റും ഒരു ചെറിയ സഹായവും കോട്ടയം കൂട്ടായ്മയും അതോടൊപ്പം ഹോപ്പ്ബഹ്റൈൻ്റെ നാട്ടിലെ പ്രിയപെട്ടവർക്കായുള്ള സ്നേഹസമ്മാനമായ ഗൾഫ് കിറ്റുംചെറിയ സഹായവും നൽകി..
ഇനി ഒരു കണ്ണൂർ സ്വദേശിയും കൂടി നാട്ടിലേക്ക് പോകുവാനുണ്ട്.അദ്ദേഹത്തെനാട്ടിലെത്തിക്കുവാൻ വേണ്ട കാര്യങ്ങൾ പലകൂട്ടായ്മയുടേയും സഹകരണത്തോടെചെയ്തുവരുന്നതായും ഇത്തരം സത്കർമ്മത്തിനു സഹായിച്ച എല്ലാ സുമനസുകൾക്കും നന്മകൾ നേരുന്നതായും കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മപ്രവർത്തകർ അറിയിച്ചു.